Wednesday 9 May 2012
Tuesday 1 May 2012
ചിതലരിച്ച മോഹങ്ങള്‍
കടല്‍ കടന്ന മോഹങ്ങള്‍
മണല്‍ വിരിച്ച ഭൂമിയില്‍ ചിതലരിച്ചു
എന്നിലെ പേ പിടിച്ച കിനാവുകള്‍
അറബി കഥയിലെ ഭൂതത്തിന്‍റെ-
ശാപമോക്ഷത്തിനായി കാത്തു.
ഇവിടെ ചിലപ്പോള്‍ കാറ്റും തീ തുപ്പും
ചുട്ടു പഴുത്ത കനലുകളില്‍ പച്ച മാംസം -
എല്ലോടെ ഉരുകുമ്പോള്‍
തറവാട് ഭിത്തിയിലെ ദൈവങ്ങള്‍
വരം തരാന്‍ മറന്നു പോയി
അവരെ കുറ്റം പറയരുതല്ലോ
അവരും ദ്രവിച്ചു തുടങ്ങിയിരിക്കുന്നു
Wednesday 25 April 2012
ഒരു നഷ്ടബോധം
ഒടുവില്‍ ഏതോ വസന്തത്തില്‍
അങ്ങ് അകലെ ഒരു കൊടുംങ്കാറ്റിന്‍ -
പോര്‍വിളി ഞങ്ങള്‍ കേട്ടു,
അവള്‍ പറഞ്ഞു നമ്മുടെ പ്രണയത്തെ
അയലത്തെ മാവില്‍ കെട്ടി തൂക്കാന്‍
മരത്തില്‍ കയറാന്‍ എനിക്ക്അറിയാത്തതു-
കൊണ്ട് അവള്‍ ഇന്നും ജീവിക്കുന്നു
എന്‍റെ മിഴികളുടെ നനവായി,
അയലത്തെ വീട്ടിലെ കുടുംബിനിയായി
പോര്‍വിളി ഞങ്ങള്‍ കേട്ടു,
അവള്‍ പറഞ്ഞു നമ്മുടെ പ്രണയത്തെ
അയലത്തെ മാവില്‍ കെട്ടി തൂക്കാന്‍
മരത്തില്‍ കയറാന്‍ എനിക്ക്അറിയാത്തതു-
കൊണ്ട് അവള്‍ ഇന്നും ജീവിക്കുന്നു
എന്‍റെ മിഴികളുടെ നനവായി,
അയലത്തെ വീട്ടിലെ കുടുംബിനിയായി
Monday 23 April 2012
വീണ്ടും ഒരു കനവ്
എന്നിലൊരു കനവ് ജനിക്കുന്നു വീണ്ടും
നിശബ്ദമായി വളരുന്നു എന്നിലത് വേഗം
തെക്കെ പറമ്പിലൊരു മാവു ഉലയുന്നു
ചുവട്ടില്‍ ഒരു കോടാലി മൂര്‍ച്ച തന്‍ ശബ്ധമുയരുന്നു
കരി മേഘം പൊഴിയാന്‍ കാത്തു നില്‍ക്കുന്നു
കാറ്റ് അതു അലസ്സമായി വീശിയകറ്റുന്നു
മങ്ങിയ മദ്ധ്യാന വെയിലിലൊരു കൂട്ടം
തൂമ്പയാല്‍ മണ്ണ് കിളച്ച് അകറ്റുന്നു
ഓലയാല്‍ മറച്ചൊരു പന്തലിന്‍ താഴെ
ഒരു പറ്റം ആളുകള്‍ കാത്തു നില്‍ക്കുന്നു
ഉള്ളില്‍ നിന്ന് ഒരു പിടി നിലവിളി ഉയരുന്നു
തോരാത്ത മിഴികള്‍ തന്‍ എണ്ണം ഏറുന്നു
എണ്ണ കുടിക്കുന്ന ചെമ്പന്‍ വിളക്കുകള്‍
നാലുകെട്ടിന്‍ കോണില്‍ കത്തി ജ്വാലിക്കുന്നു
രാമായണം ചൊല്ലി വരണ്ടൊരു തൊണ്ടകള്‍
ഉമ്മറകൊലായിൽ കുടിനീര് തേടുന്നു
മുറ്റത്തു തിക്കുന്ന പരിചിതര്‍ക്കിടയില്‍
മുറ്റിയ വഴയില കീറില്‍ വെള്ള പുതപ്പിച്ച എന്നെ കിടത്തി
ഒരു കോണില്‍ നില്‍ക്കുന്ന പെരുമരച്ചൊട്ടിൽ
എന്‍റെ രക്തബന്ധങ്ങള്‍ തളരുന്ന കണ്ടു ഞാന്‍
അലറാം മുഴക്കിയാ മണി കേട്ട് ഉണരുമ്പോള്‍
പൂർത്തിയാകാത്തൊരു കനവുമായി
ഒരു രാവു കൂടി പോയ് മറഞ്ഞു
Tuesday 10 April 2012
ഒരു പ്രണയലേഖനം
എന്‍റെ സ്നേഹിതക്ക് ,
ദിനവും ഒരേ വീഥിയില്‍ കണ്ടു മുട്ടുന്ന നമ്മള്‍ക്കിടയില്‍ ഇങ്ങനെ ഒരുകടലാസ്സു കഷ്ണത്തിന്റെ അവശ്യകതയെ കുറുച്ച് നിനക്ക് സംശയം ഉണര്‍ന്നേക്കാം. ഒരു പക്ഷെ മനസ്സിന്റെ ചില വികാരങ്ങള്‍ വെളിപ്പെടുത്താന്‍ നാവിനെക്കാള്‍ നല്ലത് ഈ കടലാസ്സ് തന്നെ എന്ന് എനിക്ക്തോന്നുന്നു. തല്‍ക്കാലം ഇതിനെ ഒരു പ്രണയലേഖനം എന്ന് വിളിക്കാം. ആദ്യമൊക്കെ യാത്രക്ക് ഇടയില്‍ നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ സഹയാത്രിക എന്നതിലുപരി മറ്റൊന്നും എനിക്ക് അനുഭവപ്പെട്ടിരുന്നില്ല. താമസിക്കാതെ ഞാന്‍ മനസിലാക്കി ബസ്സ് സ്റ്റേഷന്‍നിലും റെയില്‍വേ സ്റ്റേഷന്‍നിലും ഒക്കെ എന്‍റെ മിഴികള്‍ നിന്നെ തേടുന്നതായ്. ഒരു ദിവസം നിന്നെ കണ്ടില്ലെങ്കില്‍ മനസിന്‍റെ സമ്മിശ്ര പ്രതികരണങ്ങളുടെ അവസാനം വേദന മാത്രം ബാക്കിയാവുന്നതും ഞാനറിഞ്ഞു. ഇനി വൈകുന്നതില്‍ അര്‍ഥമില്ല എന്ന് മനസിലായത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു ശ്രമത്തിനു മുതിരുന്നത്. എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് ഈ തൂലികയിലൂടെ അറിയിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ വല്ലാത്തൊരു ഭയം അനുഭവപ്പെടുന്നു .നിന്‍റെ ചുറ്റുപ്പാടുകള്‍ പ്രതികരിക്കും എന്നതിലുപരി നിന്‍റെ പ്രതികരണം ആണ് എന്നെ ഭയപ്പെടുത്തുന്നത്. നീ എന്നെ പ്രണയിക്കണമെന്നു വാശി പിടിക്കാന്‍ ഞാന്‍ ആരുമല്ല.പക്ഷെ നീ എന്‍റെ പ്രണയം കാണാതിരിക്കരുത് എന്ന് ഒരു അപേക്ഷ എനിക്കു ഉണ്ട്. മതവും, ജാതിയും, രക്തബന്ധങ്ങളും എന്‍റെ പ്രണയാഗ്നിക്ക് മുന്പില്‍ ഒരു തടസ്സമാകില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. പിന്നെ ആഡംബര ലോകത്തെ അത്ഭുതങ്ങള്‍ നിനക്ക് മുന്‍പില്‍ കാഴ്ച്ചവെക്കാമെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല . നിന്‍റെ പരിമതികളും വേദനകളും മനസ്സിലാക്കി നിനക്കുമേല്‍ ഒരു സാന്ത്വനമായി വര്‍ഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിന്നോടോപ്പമുള്ള ജീവിതയാത്രയില്‍ ഒരു കുളിര്‍കാറ്റു പോലെ ഒരു തണല്‍ മരം പോലെ മരണം കീഴ്പ്പെടുത്തില്ലെങ്കില്‍ അനുഗമിക്കുമെന്നു വാക്ക് തരുന്നു . നാവിന്‍റെ കാണാമറയങ്ങളില്‍ മനസ്സിന്‍റെ മായാപ്രവഞ്ചം തീര്‍ക്കുന്ന പലവാക്കുകളും ഈ തൂലികയില്‍ പ്രതിഫലിപ്പിക്കാന്‍ എനിക്ക് സാധിക്കുന്നില്ല.നിന്‍റെ മൊഴികളില്‍ ആനന്ദകരമായ ഒരു മറുപടി വിരിയട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. മറിച്ചു ആലോചിക്കാന്‍ എന്‍റെ ആത്മവിശ്വാസം അനുവദിക്കുന്നില്ല. ഇതിനു ഒരു അവസാനം ആവശ്യമായത് കൊണ്ട് കൂടുതല്‍ എഴുതുന്നില്ല നിര്‍ത്തുന്നു.
നിന്‍റെ സഹയാത്രികന്‍
Monday 9 April 2012
ഇന്നലെ വൈകുന്നേരത്തെ ഭ്രാന്ത്
പകുതി കഴിഞ്ഞ മദ്യ കുപ്പി
കഴുകാത്ത രണ്ടു ഗ്ലാസ്സുകള്‍
പ്ലേറ്റില്‍ വീര്‍പ്പു മുട്ടുന്ന നാലു എല്ലിന്‍ കഷ്ണങ്ങള്‍
അതിനു ചുറ്റും അല്‍പ്പം മാംസം
ഇന്നലെ ഏരന്നു കുടിച്ചവര്‍, ഇന്ന് മരിച്ചു കിടക്കുന്നു
ഇനി ഞാന്‍ കാല് പിടിക്കണം ഇവിടന്നു കുഴിയിലേക്ക്
എടുക്കാന്‍
ബോധം അടര്‍ന്നപ്പോഴേ മരിക്കുന്നതായിരുന്നു നല്ലത് "
വീണ്ടും അന്നനാളത്തിലെ ചോര ഉണങ്ങി
ഗ്ലാസ്സിന്‍റെ കാത്തിരുപ്പും കഴിഞ്ഞു
അത് വീണ്ടും പതഞ്ഞു നിറഞ്ഞു
Sunday 8 April 2012
രാത്രി മഴ
നിന്നില്‍ ഉറക്കെ ചിരിക്കാന്‍ കൊതിച്ചിരുന്നു
നിന്നില്‍ പടര്‍ന്നു ലയിക്കാന്‍ ഞാന്‍ കൊതിച്ചിരുന്നു
വിരസമായ സായാഹ്നങ്ങളില്‍ നുരഞ്ഞു പതയുന്ന ലഹരികളില്‍
നീലിമയായ ആകാശങ്ങളെ കരി വാരി തേച്ചു നീ വരുന്നത്
ഞാന്‍ കാത്തു നില്‍ക്കുമായിരുന്നു
ആദ്യം ശാന്തയായ് പിന്നെ കോപാകുലയായി
നീ എന്നെ ശാസിച്ചിരുന്നു , എന്റെ പ്രണയമായി
അവര്‍ നിന്നെ രാത്രി മഴ എന്നു വിളിച്ചു .
'ഞാനോ "'''''''''??????????????????????
സ്വപ്നം
ഇന്നലയും നീ വന്നു ഇരുട്ടിന്റെ മറ തേടി
എന്നെ ചിരിപ്പിച്ചു കരയിച്ചു കൊതിപ്പിച്ചു
നീ മറഞ്ഞു,പകല്‍ വിടരും മുന്‍പേ
പണ്ടും നീ അങ്ങനെ ആയിരുന്നല്ലോ
വീഥിയും പടവുകളും നീല ജലാശയങ്ങളും താണ്ടി
ഞാന്‍ ദാഹിക്കുമ്പോള്‍ ഒരു വാക്ക് പോലും പറയാതെ
നീ മറയും ആയിരുന്നു പകല്‍ വിടരും മുന്‍പേ
നീ ആരായിരുന്നു . എപ്പോഴോ ഞാന്‍ കെട്ടിവച്ച
ഇന്നലകളുടെ വിഴ്പ്പു ഭാണ്ഡം തുറന്നു എന്നെ
നുള്ളി നോവിച്ചു ,പകലിനെ പേടിച്ചു മറയുന്ന
നീ എന്നെ പ്രണയിച്ചിരുന്നോ ?
Subscribe to:
Posts (Atom)